Friday, 17 January 2014

വിലപ്പോകുന്ന നേരും മീനമ്മ പറഞ്ഞ കഥയും




നമ്മുടേതല്ലാത്ത പണി

അമ്മേ സമ്മതിച്ചു. നമ്മളിങ്ങനെ നീന്തിനടക്കണം,
 ഒഴുകി വരുന്ന പുഴ വിളമ്പിത്തരുന്ന ഇരകള്‍ തിന്നണം. 
വലുതാവുമ്പോള്‍ മുട്ടയിടണം, വിരിയിക്കണം, വളര്‍ത്തണം.
 മുമ്പേ നീന്തി, പിറകേ മക്കളെ നീന്തിക്കണം.

എന്നിട്ട് എന്തെന്നല്ലേ ചോദിക്കാന്‍ പോണത് നീ മകനേ.. 
ദേയ് ആ തൊണ്ടിമരത്തില്‍ കാത്തിരിക്കും കൊക്കിന്‍റെ മുഖപ്രസാദമാകണം. തീര്‍ന്നു.

ഉദ്ദേശിക്കുന്നതുപോലെ ഒന്നും ബുദ്ധിമുട്ടുള്ളതല്ല, മക്കളേ.. ഈ പുഴ പോലെ ഒഴുകിയാല്‍ മാത്രം മതി. ചെന്നെത്തുക എന്നത് ഒരിക്കലും നമ്മുടെ പണിയേയല്ല.




നേരല്ലേ ... വിലപ്പോകും.


ആരു പറഞ്ഞിതുപോലൊരു ഭൂമിയില്‍
നേരു വിലപ്പോകില്ലെന്ന്?

പോരു മറന്ന് വിളമ്പുക നിന്നെയൊ-
രായിരമാള്‍ വന്നുണ്ണട്ടെ.

സാന്ധ്യവിളക്ക് തെളിക്കാനിത്തിരി 
സ്മേരമുഖം, ലാവണ്യമനം.

പോരേ പ്രതിഫല, മിതിലും വലി-
യൊരു ഫലമെന്താണിനി കൈവരിക?

No comments:

Post a Comment