12 കുട്ടയൊക്കെ മിച്ചം വരാന്‍ മാത്രം ധാരാളിത്തത്തോടെ അത്ഭുതം കാണിക്കുന്നവനെ അടുത്ത് കിട്ടിയപ്പോള്‍ ഹേറോദ് രാജന് മുഴുത്ത സന്തോഷം വന്നു എന്നാണ് പുസ്തകം പറയുന്നത്.
പീലാത്തോസിനും ഇതേ ചിന്ത വന്നെങ്കിലും കൌശലക്കാരന്‍ അത് പുറത്തോട്ടെടുത്തില്ല. അത്ഭുതം കണ്ട് തങ്ങളുടെ ഭാര്യമാര്‍ തല ചുറ്റി വീഴുന്നതും,മണ്ടന്മാരായ പട്ടാളക്കാരുടെ മൂക്കും മുഞ്ഞിയും മുറിച്ചെടുക്കുന്നതും വീണ്ടും ഒട്ടിക്കുന്നതും, കൊട്ടാരം വൈദ്യന്‍റെ വലിവ് മാറ്റുന്നതും,പിന്നെ മുറ്റത്ത് വന്നു കൂടിയിരിക്കുന്ന വയ്യാവേലികളും ദുഷ്ടന്മാരുമായ യഹൂദപ്പരിഷകളെ ചൊറിത്തവളകളാക്കി മാറ്റുന്നതും... അവന്മാര്‍ വൃത്തികെട്ട ഒച്ചകളൊക്കെ കേള്‍പ്പിച്ച് കൊട്ടാരം ഭിത്തിമേലും ഗെയ്റ്റേലും വലിഞ്ഞുകയറി പുറത്ത് ചാടി ഓടുന്നതും.... അങ്ങനെ നിറംകൂടിയ ആശകളായിരുന്നു രാജന്മാരുടേത്.
ഒന്നും നടക്കാതെ വന്നപ്പോള്‍ സാമ്രാജ്യത്തിലെ മികച്ച അടിക്കാരെ വരുത്തി ലോഹാഗ്രങ്ങളുള്ള ചമ്മട്ടി കൊണ്ട് പണിതുനോക്കി. ചോര വന്നതല്ലാതെ അത്ഭുതമൊന്നും വന്നില്ല.
ഒരു പാറപ്പുറത്താണ് അക്കാലത്ത് കൊലക്കുള്ള സ്ഥലം മാറ്റി വച്ചിരുന്നത്. അങ്ങോട്ട് പോകുമ്പോള്‍ നല്ല മിടുക്കുള്ള മര്‍ദ്ദനം കൊണ്ട് ഒടിഞ്ഞുനുറുങ്ങിയ താടിക്കാരന്‍ വേണ്ട... വേണ്ടാന്ന് വച്ചിരുന്നതും കണ്ണീര് കണ്ടാല്‍ പിടിവിട്ട് പോകുന്നതുമായ ഹൃദയം തുറന്ന് തന്‍റെ യാത്രയുടെ ഇടത്തും വലത്തും ഓരോ അത്ഭുതം എടുത്തിട്ടു.റോമന്‍ അടിക്കാരുടെ കാര്യഗ്രഹണശേഷിയുടെ കൂടുതല്‍ കാരണം അവര്‍ക്കിത് പിടി കിട്ടിയുമില്ല.
ഒന്ന് ആ മഹാകണ്ണീരിനിടയില്‍ക്കൂടെ ഇടതുവശത്ത് നിന്നിരുന്ന കുറേ ജറൂസലം പെണ്ണുങ്ങളുടെ കണ്ണീര് തുടച്ചു. അവരോട് കരയണ്ട, കുഞ്ഞുങ്ങളേ എന്നും പറഞ്ഞു.
കുറച്ചൂടെ നടന്നപ്പോള്‍ വലതുവശത്തും ഒരു പെണ്ണ് കരഞ്ഞോണ്ടുനില്ക്കു്ന്നത് കണ്ടു. അവളടുത്ത് വന്ന് വെള്ളക്കൈലേസിനാല്‍ മുഖത്തെ ചോരയൊക്കെ തുടച്ചുതീരും വരെ അവളോട് ചിരിച്ച് നിന്നു.
അല്ല ആര്‍ക്കു പറ്റും താന്‍ കത്തുമ്പോഴും ഇങ്ങനെ വെള്ളമൊഴിക്കാന്‍
No comments:
Post a Comment